LYRIC

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍
ദേവനാദം കേട്ടു ആമോദരായ്

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി ഗ്ലോറിയ… അന്നു

താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു
രാജാധി രാജന്‍റെ പൊന്‍ തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു… വര്‍ണ്ണരാജികള്‍ വിടരും

മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി

Added by

admin

SHARE

Your email address will not be published. Required fields are marked *